Home/Encounter/Article

ജുലാ 24, 2019 2643 0 Shalom Tidings
Encounter

പാപങ്ങളില്‍ വീഴാതിരിക്കാൻ …

ഈശോയേ, പാപങ്ങള്‍ ആവർത്തിക്കപ്പെടുന്നത് എ ന്തുകൊണ്ട്?”- ഞാൻ  ഈശോയോട് ചോദി ച്ചു. യേശു പറഞ്ഞു , “നീ സ്ഥിരമായി ചെയ്യുന്ന രണ്ടു പാപങ്ങളാണ് കുറ്റം പറയുക, തറുതല പറയുക എന്നത്. ഒരാളുടെ കുറ്റം പറയുമ്പോൾ നീ വിചാരിക്കുന്നത് ഞാൻ നുണയൊന്നും അല്ലല്ലോ പറയുന്നത്, പിന്നെ ചില കാര്യങ്ങള്‍ മറ്റുള്ളവരും ഒന്ന് അറിമിരിക്കുന്നത് നല്ലതല്ലേ എന്നാണ്.

പക്ഷേ ഞാൻ ബൈബിളില്‍ കുറ്റാരോപണം നടത്തരുത് (ലൂക്കാ 6:37)
എന്ന് പറയുന്നതുകൊണ്ട് മാത്രം നീ കുമ്പസാരിക്കുന്നു. ഉദാഹരണത്തിന്, ഞാൻ നിന്നോടു പറയുന്നു ദുഷ്ടനെ എതിര്‍ക്കരുത്. വലത് കരണത്തടിക്കുന്നവന് മറ്റേ കരണം കൂടി കാണിച്ചു കൊടുക്കുക (മത്തായി5:39). പക്ഷേ നീ ഇത് നിന്‍റെ ഹൃദയത്തില്‍ അംഗീകരിക്കുന്നില്ല. എന്‍റെ ശരി നിന്‍റെ ശരിയാകണം. എന്‍റെ തെറ്റ് നിന്‍റെ തെറ്റ് ആകണം. അതായത് എന്‍റെ നിയമം നിന്‍റെ നിയമം ആകാത്തിടത്തോളം കാലം നിന്‍റെ സ്വഭാവത്തില്‍ മാറ്റം വരുകയില്ല.

ഈ പ്രമാണങ്ങളില്‍ ഏറ്റവും
നിസാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാൻ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവൻ സ്വര്‍ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവൻ സ്വര്‍ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും  (മത്തായി 5:19). എന്‍റെ പ്രമാണങ്ങള്‍ നീ ഹൃദയംകൊണ്ട് അംഗീകരിക്കുക. അപ്പോൾ മാത്രമാണ് നിനക്ക് യഥാര്‍ത്ഥത്തില്‍ മാനസാന്തരം ഉണ്ടാകുന്നത്.” അപ്പോൾ ഞാൻ ചോദി ച്ചു, “ഈശോയേ, ഞാൻ പാപത്തില്‍ വീഴാതിരിക്കാൻ ഒരു വഴി പറഞ്ഞു തരാമോ?” യേശു പറഞ്ഞു , “ഞാൻ നിന്നോട് ഒരു കഥ പറയാം. ഒരു അമ്മക്ക് രണ്ടു പുത്രന്മാര്‍ ഉണ്ടായിരുന്നു. അവര്‍ക്ക് അമ്മ വീടിനകത്തും മുറ്റത്തും മാത്രമേ കളിയ്ക്കാൻ അനുവാദം കൊടുത്തിരുന്നുള്ളൂ. ഗേറ്റിന് പുറ ത്തുപോയി കളിയ്ക്കാൻ അനുവാദം ഉണ്ടായിരുന്നില്ല. എന്നാല്‍ അവര്‍ രണ്ടുപേരും ഗേറ്റിന് വെളിയില്‍ പോയി മറ്റുകൂട്ടുകാരോടൊത്ത് കളി ച്ചു. പിന്നീട് രണ്ടുപേരും വന്ന് അമ്മയോട് സോറി പറഞ്ഞു.
അമ്മ അവരുടെ തെറ്റുകള്‍ സന്തോഷപൂർവം ക്ഷമിക്കുകയും ഇനി ഇത്  ആവർത്തിക്കരുതെന്ന് ഉപദേശിക്കുകയും ചെയ്തു.

ഇത് കേട്ട് ഒരാള്‍ വളരെ ഇത് കേട്ട് ഒരാള്‍ വളരെ  സന്തോഷത്തോടെ മുറ്റത്ത് പോയി തന്‍റെ കളികളില്‍ ഏർപ്പെട്ടു .കുമ്പസാരം കഴിഞ്ഞു വിജയം നേടി എന്നു കരുതുന്ന ഒരാള്‍ സാധാരണ
യായി ചെയ്യുന്നതുപോലെ. എന്നാല്‍ മറ്റേ മകനാകട്ടെ ഇത്രയും നല്ലൊരു അമ്മയെ
വേദനിപ്പിച്ചല്ലോ എന്ന് ചിന്തിച്ച് അതിന് പരിഹാരമായി അമ്മയുടെ ഭാരപ്പെട്ട ജോലികളില്‍ പങ്കാളിയായി.” ഇത്രയും പറഞ്ഞു കഥ അവസാനിപ്പിച്ചതിനു ശേഷം യേശു എന്നോട് ചോദി ച്ചു, “ഇവരില്‍ ആരായിരിക്കും വീണ്ടും പാപത്തില്‍ വീണ് അമ്മയെ വേദനിപ്പിക്കാൻ സാധ്യത കൂടുതല്‍? എന്തുകൊണ്ട്?” മുറ്റത്ത് പോയി തന്‍റെ കളികളില്‍
ഏർപ്പെട്ടു . കുമ്പസാരം കഴിഞ്ഞു വിജയം നേടി എന്നു കരുതുന്ന ഒരാള്‍ സാധാരണ
യായി ചെയ്യുന്നതുപോലെ. എന്നാല്‍ മറ്റേ മകനാകട്ടെ ഇത്രയും നല്ലൊരു അമ്മയെ
വേദനിപ്പിച്ചല്ലോ എന്ന് ചിന്തിച്ച് അതിന് പരിഹാരമായി അമ്മയുടെ ഭാരപ്പെട്ട ജോലികളില്‍ പങ്കാളിയായി.” ഇത്രയും പറഞ്ഞു കഥ അവസാനിപ്പിച്ചതിനു ശേഷം യേശു എന്നോട് ചോദി ച്ചു, “ഇവരില്‍ ആരായിരിക്കും വീണ്ടും പാപത്തില്‍ വീണ് അമ്മയെ വേദനിപ്പിക്കാൻ സാധ്യത കൂടുതല്‍? എന്തുകൊണ്ട്?”

ഞാൻ പറഞ്ഞു , “അത് തീര്‍ ച്ചയായും മുറ്റത്ത് കളിക്കുന്ന കുട്ടി തന്നെയായിരിക്കും.
മുറ്റവും ഗേറ്റും തമ്മിൽ അധികം ദൂരം ഇല്ലല്ലോ. മാത്രമല്ല ഗേറ്റിനു വെളിയില്‍ കളിക്കുന്ന കുട്ടികള്‍ അവനെ അവരുടെ കൂടെ കളിയ്ക്കാൻ ക്ഷണിക്കുകയും ചെയ്യും. അപ്പോൾ  അവൻ ഗേറ്റിനു വെളിയില്‍ പോയി കളിയ്ക്കാൻ സാധ്യത കൂടുതലുമാണ്. മറ്റേ കുട്ടിയാകട്ടെ അമ്മയുടെ കൂടെയാണുതാനും.” യേശു പറഞ്ഞു, “നീ ശരിയായിത്തന്നെ ഉത്തരം പറഞ്ഞിരിക്കുന്നു.”

യേശു തുടര്‍ന്നു, “പരിഹാര ജീവിതം നയിക്കുന്നവര്‍ ഇപ്പോഴും ദൈവത്തോടൊപ്പം
ആയിരിക്കും. ഈ കഥയില്‍ നീ മൂന്ന് സ്ഥലങ്ങള്‍ ശ്രെമിക്കുക. മുറ്റം, വീടിന്‍റെ ഉള്‍ഭാഗം,അമ്മയോടൊന്നിച്ചു നില്ക്കുന്ന സ്ഥലം. മുറ്റത്ത് കളിക്കുന്ന കുട്ടിയെ സൂചിപ്പിക്കുന്നത് പാപസാഹചര്യങ്ങള്‍ ഒഴിവാക്കാതെയുള്ള ജീവിതത്തെയാണ്. അവര്‍ പാപത്തില്‍ വീഴാൻ സാധ്യത കൂടുതലാണ്. വീടിന്‍റെ ഉള്‍ഭാഗം അര്‍ത്ഥമാക്കുന്നത് പ്രസാദവരാവസ്ഥയിലുള്ള ജീവിതമാണ്. വീടിന്‍റെ ഉള്‍ഭാഗത്ത് കളിക്കുന്ന കുട്ടി കുറച്ചുകഴിയുമ്പോൾ വീടിന്‍റെ മുറ്റത്തേക്കും
പതിയെ ഗേറ്റിന് വെളിയിലേക്കും പോകാൻ സാധ്യതയുള്ളതുപോലെ പ്രസാദവരാവസ്ഥയില്‍ ജീവിച്ചാൽപോലും പാപത്തില്‍ വീഴാൻ സാധ്യത നല്ലവണ്ണം ഉണ്ട്.

എന്നാല്‍ അമ്മയോടൊത്തു , താൻ ചെയ്തുപോയ തെറ്റിന് പരിഹാരം ചെയ്യുന്ന കുട്ടിയാകട്ടെ വീണ്ടും പാപത്തില്‍ വീഴാൻ സാധ്യത തീര്‍ത്തും കുറവാണന്നു തന്നെ പറയാം. അവരെ ദൈവം സംരക്ഷിക്കുകയും ചെയ്യുന്നു.”വിശുദ്ധരുടെ ജീവിതമെടുത്തു നോക്കിയാല്‍ അവരെല്ലാവരും തന്നെ പരിഹാരത്തിന്‍റെ ജീവിതമാണ് നയിച്ചത് എന്നു  കാണാൻ
കഴിയും. തങ്ങളുടെ ചെറിയ തെറ്റുകള്‍ക്കുപോലും അവര്‍ വലിയ പരിഹാരങ്ങള്‍
ചെയ്തു. യേശു  അരുളിെ ച്ചയ്തു: ആരെങ്കിലും എന്നെ അനുഗമിക്കാൻ
ആഗ്രഹിക്കുന്നെങ്കില്‍  തന്നെത്തന്നെ പരിത്യജിച്ച് തന്‍റെ കുരിശുമെടുത്ത് എന്നെ
അനുഗമിക്കട്ടെ (മ ത്തായി 16 : 24). ഈശോ നമ്മുടെ പാപങ്ങള്‍ ഏറ്റെടുത്തു കൊണ്ട് നമുക്ക് വേണ്ടി കുരിശു മരണം വരെ പരിഹാരം ചെയ്തു. ഈ പരിഹാരത്തില്‍ പങ്കുചേരേണ്ടത് ഓരോ ക്രിസ്ത്യാ
നിയുടെയും കടമയാണ്. നോമ്പുകാലം തീരുന്നതോടുകൂടി ഒരു ക്രിസ്ത്യാനിയുടെയും പരിഹാരജീവിതം അവസാനിക്കുന്നില്ല.അത് അവൻ തന്‍റെ മരണം വരെ തുടരേണ്ട ഒന്നാണ്.

പ്രാര്‍ത്ഥന
ഓ ദൈവത്തിന്‍റെ പരിശുദ്ധാത്മാവേ, എന്നില്‍ വന്ന് നിറയണമേ. പാപത്തോടുള്ള പോരാട്ടത്തില്‍ എന്നെ സഹായിക്കണമേ. എന്‍റെ പാപങ്ങള്‍ ഏതൊക്കെയെന്ന് വെളിപ്പെടുത്തി തരണമേ. യഥാര്‍ത്ഥമായ പാപബോധവും പശ്ചാത്താപവും നിരന്തരമായ മാനസാന്തരവും എന്നില്‍ ചൊരിയേണമേ.പാപിയായ എന്നോട് കരുണയായിരിക്കേണമേ. എന്‍റെ പാപാവസ്ഥയെ ഏറ്റെടു ത്ത് സമ്പൂർണ്ണ വിമോചനം എനിക്ക് നല്കണമേ,
ആമേൻ .

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles