Home/Encounter/Article

ജുലാ 24, 2019 1706 0 Stella Benny
Encounter

തിരിച്ചുവരിക, കൃപയിലേക്ക്…

ഞാൻ എന്തായിരിക്കുന്നുവോ അത് ദൈവകൃപയാലാണ്” (1കോറിന്തോസ് 15:10) എന്ന് പറഞ്ഞ വിശുദ്ധ പൗലോസ് തന്നില്‍ ദൈവം നിക്ഷേപിച്ച ദൈവകൃപ ഒരിക്കലും നഷ്ടമാകാതിരിക്കുന്ന കാര്യത്തില്‍ എല്ലാക്കാലവും അതീവശ്രെധയുള്ളവനായിരുന്നു. ദൈവം തന്‍റെ ദാനമായി വിശ്വാസികളില്‍ നിക്ഷേപിച്ചിരിക്കുന്ന ദൈവകൃപകള്‍ നമ്മുടെ അശ്രദ്ധമായ ജീവിതംകൊണ്ട് നമുക്ക് നഷ്ടമായിത്തീര്‍ന്നേക്കാം എന്ന് തിരുവചനങ്ങള്‍ മുന്നറിയിപ്പ് തരുന്നു. “നിങ്ങള്‍ക്കു കൈവന്നിരിക്കുന്ന ദൈവകൃപ വ്യര്‍ത്ഥമാക്കരുത് എന്ന് അവിടുത്തെ സഹപ്രവര്‍ത്തകര്‍ എന്നനിലയില്‍ ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുന്നു” (2 കോറിന്തോസ് 6:1). നമ്മളിൽ ദൈവം നിക്ഷേപി ച്ചിരിക്കുന്ന ദൈവകൃപ നഷ്ടമാക്കിത്തീര്‍ക്കുന്ന ഒരു പാപവഴിയെക്കുറി ച്ച് കഴിഞ്ഞ ലക്കത്തിൽ നാം വായി ച്ചു. എന്നാല്‍ അതു മാത്രമല്ല കൃപ നഷ്ടമാക്കുന്ന കാരണങ്ങള്‍. വേറെയുമുണ്ട്. മനുഷ്യനിലെ അഹങ്കാരം, അസൂയ, ലോകസ്നേഹം, വ്യര്‍ത്ഥഭാഷണം,പരദൂഷണം, പാപസാഹചര്യങ്ങള്‍ ഉപേക്ഷിക്കാനുള്ള മടി, ദൈവകല്പനകളുടെ ലംഘനം, സ്വാര്‍ത്ഥത, പങ്കുവയ്ക്കാനുള്ള മടി എന്നിവവഴി നമ്മിൽ
ദൈവം നിക്ഷേപി ച്ചിരിക്കുന്ന വലിയ ദൈവകൃപ നമ്മിൽ നിന്നും ചോർന്നൊലിച്ചു നഷ്ടമായിത്തീരുന്നു. അങ്ങനെ നീരു നഷ്ട്ടപ്പെട്ട കരിമ്പിൻ ചണ്ടിപോലെ നാം പുറത്തെറിയപ്പെടുകയും മനുഷ്യരാല്‍ ചവിട്ടി അരക്കപ്പെടുകയും ചെയ്യുന്നു.

അഹങ്കാരം
ദൈവം അഹങ്കാരികളെ എതിര്‍ക്കുകയും വിനയമുള്ളവര്‍ക്ക് കൃപ നല്‍കുകയും ചെയ്യുന്നു (യാക്കോബ് 4:6, 1 പത്രോസ് 5:5). വിശ്വാസജീവിതത്തിന്‍റെ ആദ്യകാലഘട്ടങ്ങളിലും മധ്യദശയിലുമെല്ലാം സമൃദ്ധമായ ദൈവകൃപയില്‍ വ്യാപരി ച്ച് വെള്ളിനക്ഷത്രങ്ങളെപ്പോലെ പ്രശോഭി ച്ചിരുന്ന പലരും അഹങ്കാരംമൂലം അധഃപതിച്ചു ദൈവകൃപയിൽ നിന്ന് പുറത്താക്കപ്പെട്ടതിന്റെ ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റുമുണ്ട് .. വിശുദ്ധ ഗ്രന്ഥത്തില്‍ അതിനുള്ള ഉത്തമ ഉദാഹരണമാണ് സാവൂൾ മഹാരാജാവ്.സാവൂള്‍ രാജാവ് ദൈവത്താല്‍ അഭിഷിക്തനായ ആദ്യത്തെ ഇസ്രായേല്‍ രാജാവായിരുന്നു. സാവൂളിനെ അവിടുന്ന് തിരഞ്ഞെടുത്തു അഭിഷേകവും ദൈവകൃപകളും കൊടുത്ത് അജയ്യനും ശക്തനുമായ ഇസ്രായേല്‍ രാജാവാക്കി ഉയര്‍ത്തി. സാവൂളിനെ തിരഞ്ഞെടുക്കുമ്പോൾ അവന്‍റെ രാജത്വം എന്നേക്കും നിലനിര്‍ത്തണം എന്നുതന്നെയായിരുന്നു ദൈവത്തിന്‍റെ പദ്ധതി. എന്നാല്‍ സാവൂളിന്‍റെ അഹങ്കാരവും തന്മൂലം വന്ന അനുസരണക്കേടും അവന്‍റെ ദൈവകൃപ അവന് നഷ്ട്ടമാക്കിക്കളഞ്ഞു. രണ്ടു പ്രാവശ്യം അവൻ ദൈവത്തിന്‍റെ വാക്ക് അനുസരിക്കാതെ തന്നിഷ്ടം പ്രവര്‍ത്തിച്ചു.

സാവൂളിനെ രാജാവായി അഭിഷേകം ചെയ്തത് ന്യായാധിപനും പ്രവാചകനുമായിരുന്ന സാമുവല്‍
ആയിരുന്നു. അഭിഷേകത്തിനുശേഷം സാമുവല്‍ സാവൂളിനോട് പറഞ്ഞു :
“എനിക്കുമുന്പേ ഗില്‍ഗാലിലേക്ക് നീ പോകണം. ദഹനബലികളും സമാധാന ബലികളും അർപ്പിക്കാൻ ഞാനും വരുന്നുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് ഞാൻ വന്നു കാണി ച്ചു തരുന്നതുവരെ ഏഴുദിവസം നീ കാത്തിരിക്കുക” (1 സാമുവല്‍ 10:8). സാമുവല്‍ പറഞ്ഞതിൻപ്രകാരം
സാവൂള്‍ ഗില്‍ഗാലില്‍ എത്തി. ഏഴു ദിവസം സാമുവല്‍ പറഞ്ഞതിൻപ്രകാരം കാത്തിരുന്നു. എന്നാല്‍ പറഞ്ഞ സമയമായിട്ടും സാമുവല്‍ ഗില്‍ഗാലില്‍ വന്നില്ല. ജനം തന്നെ വിട്ടുപിരിയാൻ പോകുന്നുവെന്ന് ഭയന്ന സാവൂള്‍ അതു തടയാൻവേണ്ടി ദൈവകല്‍പനയ്ക്ക് വിരുദ്ധമായ ഒരു കാര്യം ചെയ്തു. സാമുവല്‍ പ്രവാചകൻ അര്‍ പ്പിക്കേണ്ട ദഹനബലി സാമുവലിന്‍റെ അസാന്നിധ്യ ത്തില്‍ സാവൂള്‍തന്നെ അര്‍പ്പിച്ചു. സാവൂള്‍ ദഹനബലി അര്‍പ്പിച്ചു കഴിഞ്ഞപ്പോൾ സാമുവല്‍ വന്നെത്തി.

സാമുവല്‍ സാവൂളിനോട് ചോദിച്ചു. നീ എന്താണ് ചെയ്തത്? സാവൂള്‍ താൻ ദഹനബലി അര്‍ പ്പിക്കാനുള്ള നിരവധി കാരണങ്ങള്‍ സാമുവേലിന്‍റെ മുൻപിൽ നിരത്തി. പക്ഷേ സാമുവല്‍ ദൈവാത്മാവിനാല്‍ പ്രേരിതനായി ഇപ്രകാരം പറഞ്ഞു. “നീ വിഡ്ഢി ത്തമാണ് ചെയ്തത്. നിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ കല്‍പന നീ അനുസരിച്ചില്ല. അനുസരിച്ചിരുന്നെങ്കില്‍ അവിടുന്ന് നിന്‍റെ രാജത്വം ഇസ്രായേലില്‍ എന്നന്നേക്കുമായി സ്ഥിരപ്പെടുത്തുമായിരുന്നു. . എന്നാല്‍ നിന്‍റെ ഭരണം ഇനി ദീര്‍ഘിക്കുകയില്ല. കര്‍ത്താവിന്‍റെ
കല്‍പനകള്‍ നീ അനുസരിക്കായ്കയാല്‍ തന്‍റെ ഹിതാനുവര്‍ത്തിയായ ഒരാളെ അവിടുന്ന് തിരഞ്ഞെടുത്തിട്ടുണ്ട്. ജന ത്തിന് രാജാവായിരിക്കാൻ അവിടുന്ന് അവനെ നിയോഗിച്ചുക്കഴിഞ്ഞു ” (1 സാമുവല്‍ 13:13-14).

ഇതു രണ്ടാം വട്ടം
സാവൂള്‍ വേറൊരിക്കല്‍ക്കൂടി ദൈവസന്നിധിയില്‍ തന്‍റെ അഹങ്കാരംമൂലം തന്നിഷ്ടം പ്രവര്‍ത്തിച്ചു.”സാമുവല്‍ സാവൂളിനോട് പറഞ്ഞു. തന്‍റെ ജനമായ ഇസ്രായേലിന്‍റെ രാജാവായി നിന്നെ അഭിഷേകം ചെയ്യാൻ കർത്താവ് എന്നെ അയച്ചിരിക്കുന്നു. അതിനാല്‍ കര്‍ത്താവിന്‍റെ വചനം കേട്ടുകൊള്‍ക. സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.ഇസ്രായേല്യര്‍ ഈജിപ്തില്‍നിന്നും പോരുമ്പോൾ വഴിയില്‍വച്ച് അവരെ എതിര്‍ത്തതിന് ഞാൻ അമലേക്യരെ ശിക്ഷിക്കും. ആകയാല്‍, നീ പോയി അമലേക്യരെ എല്ലാം വധിക്കുകയും അവര്‍ക്കുള്ളതെല്ലാം നശി പ്പിക്കുകയും ചെയ്യുക. ആരും അവശേഷിക്കാത്ത വിധം സ്ത്രീപുരുഷന്മാരെയും കുട്ടിക
ളെയും ശിശുക്കളെയും ആടുമാടുകള്‍, ഒട്ടകങ്ങള്‍, കഴുതകള്‍ എന്നിവയെയും കൊന്നുകളയുക” (1 സാമുവല്‍ 15:1-3).

സാവൂള്‍ തന്റെ സൈന്യത്തോടൊപ്പം അമലേക്യരുടെ നഗരത്തില്‍ ചെന്നു. അമലേക്യരുടെ രാജാവായ അഗാഗിനെ അവൻ ജീവനോടെ പിടിച്ചു. ജനത്തെ അപ്പാടെ വാളിനിരയാക്കി. എന്നാല്‍ സാവൂളും ജനവും അഗാഗിനെയും ആടുമാടുകള്‍, തടിച്ച മൃഗങ്ങള്‍, കുമാടുകള്‍ എന്നിവയില്‍ ഏറ്റവും നല്ലവയെയും- ഉത്തമമായവയൊക്കെയും- നശി പ്പിക്കാതെ സൂക്ഷി ച്ചു. നിന്ദ്യവും നിസാരവുമായവയെ മാത്രം നശി പ്പി ച്ചു!

എന്തുകൊണ്ട് നീ ദൈവമായ കര്‍ത്താവിനെ ധിക്കരിച്ച് അമലേക്യരുടെ കൊഴുത്ത ആടുകളെയും കാളകളെയും കൊല്ലാതെ കൊണ്ടുവന്നു എന്ന സാമുവലിന്‍റെ ചോദ്യത്തിന് സാവൂളിന്റെ മറുപടി ‘നിന്‍റെ ദൈവമായ കര്‍ത്താവിന് ബലിയർപ്പിക്കാൻ’ എന്നായിരുന്നു. സാമുവലിലൂടെ കര്‍ത്താവ് സാവൂളിനോട് സംസാരിച്ചു.

സാവൂളിന്‍റെ അഹങ്കാരം അവനില്‍ നിക്ഷേപിച്ചിരുന്ന ദൈവകൃപയെ
ചോര്‍ ത്തിക്കളഞ്ഞു. അവന്‍റെ അഹങ്കാരമാണ് ദൈവകല്‍പനയെ നിസാരമായി കരുതുവാനും ദൈവേഷ്ടത്തിന്‍റെ സ്ഥാനത്ത് തന്നിഷ്ടം പ്രവര്‍ത്തിക്കുവാനും സാവൂളിനെ പ്രേരിപ്പിച്ചത്. തിരസ്കൃതനാകുന്ന സമയത്ത് സാവൂള്‍ അഭിഷേകമില്ലാത്തവനല്ലായിരുന്നു. അഭിഷേകം ഉള്ളതുകൊണ്ടുതന്നെയായിരുന്നു യുഗങ്ങളില്‍ വിജയിക്കുവാനും എതിരാളികളെ തോല്‍പിക്കുവാനും സാവൂളിന് കഴിഞ്ഞത് . എന്നാല്‍ ദൈവം നല്‍കിയ അഭിഷേകംകൊണ്ട് അവൻ ദൈവേഷ്ടം നിറവേറ്റിയില്ല. പകരം ദൈവകല്‍പന ലംഘിക്കുകയാണ് ചെയ്തത്. അതുകൊണ്ടാണ് അവൻ ദൈവസന്നിധിയില്‍ തിരസ്കൃതനായിത്തീര്‍ന്നത്.

ദൈവം നമുക്ക് നല്‍കുന്ന അഭിഷേകം എല്ലായ്പ്പോഴും നാം ദൈവവഴി
യിലൂടെയാണ് നടക്കുന്നത് എന്നതിന്‍റെ തെളിവാകണമെന്നില്ല. എനിക്ക് അഭിഷേകമുണ്ട്, അതിനാല്‍ ഞാൻ ചെയ്യുന്നതും പറയുന്നതുമെല്ലാം ദൈവഹിതത്തിനനുസൃതമാണ് എന്ന് നാം അന്ധമായി അവകാശപ്പെടരുത് . ദൈവമെപ്പോഴും മനുഷ്യന്‍റെ വ്യക്തിത്വത്തെ മാനിക്കുന്നു.

അഹങ്കാരംമൂലം ദൈവസന്നിധിയില്‍ തെറ്റു ചെയ്ത മാലാഖമാരെ ശപി ച്ചു നരകത്തില്‍ തള്ളുമ്പോഴും ദൈവം അവര്‍ക്ക് നല്‍കിയ സിദ്ധികളെ പിൻവലിച്ചില്ല എന്നാണല്ലോ പാരമ്പര്യ പഠനങ്ങള്‍ പറയുന്നത്. തിരുവചനത്തില്‍ ഇപ്രകാരം പറയുന്നു “ശരിയെന്നു തോന്നുന്ന വഴി ചിലപ്പോൾ മരണത്തിലേക്ക് നയിക്കുന്നതാകാം” (സുഭാഷിതങ്ങള്‍ 14:12).അതിനാല്‍ വരങ്ങള്‍ പ്രവർത്തിക്കുന്നുണ്ട് എന്ന കാരണത്താല്‍ നാം ഇപ്പോഴും ദൈവം ആഗ്രഹിക്കുന്ന വിധത്തിലും ദൈവത്തിന്‍റെ പദ്ധതിപ്രകാരവുമാണ് ചരിക്കുന്നത് എന്ന് ഉറപ്പിക്കരുത്. “ഹൃദയം
മറ്റെന്തിനെക്കാളും കാപട്യമുള്ളതാണ്. ശോചനീയമാംവിധം ദുഷി ച്ചതുമാണ്.അതിനെ ആര്‍ക്കാണ് മനസ്സിലാക്കാൻ  കഴിയുക? കര്‍ത്താവായ ഞാൻ മനസിനെ പരിശോധിക്കുകയും ഹൃദയത്തെ പരീക്ഷിക്കുകയും ചെയ്യുന്നു” (ജറെമിയ17:9-10). അതിനാല്‍ നമുക്ക് സങ്കീര്‍ത്തകനോടൊത്ത് ഇപ്രകാരം പ്രാര്‍ത്ഥിക്കാം:”ദൈവമേ, എന്നെ പരിശോധിച്ച് എന്‍റെ
ഹൃദയത്തെ അറിയണമേ! എന്നെ പരീക്ഷി ച്ച് എന്‍റെ വിചാരങ്ങള്‍ മനസിലാക്കണമേ! വിനാശത്തിന്‍റെ മാര്‍ഗത്തിലാണോ ഞാൻ ചരിക്കുന്നതെന്ന് നോക്കണമേ! ശാശ്വത മാര്‍ഗത്തിലൂടെ എന്നെ നയിക്കണമേ!” (സങ്കീര്‍ ത്തനങ്ങള്‍ 139:23-24).

അസൂയ
“അസൂയ ശവക്കുഴിപോലെ ക്രൂരമാണ്. അതിന്‍റെ ജ്വാലകള്‍ തീജ്വാലകളാണ്. അതിശക്തമായ തീജ്വാല” (ഉത്തമഗീതം 8:6). അസൂയമൂലം അധഃപതിച്ചവരുടെ മുൻപന്തിയിൽത്തന്നെയായിരുന്നു സാവൂള്‍. സാവൂളിലെ ദൈവകൃപ ചോര്‍ന്നുപോയ ഒരു വഴി ദാവീദിനോടു തോന്നിയ കഠിനമായ അസൂയയായിരുന്നു. സാവൂളിന് ദാവീദിനെ ആദ്യമാദ്യം വളരെ ഇഷ്ടമായിരുന്നു. എന്നാല്‍ ദാവീദ് ഫിലിസ്ത്യരുടെ മേൽ വിജയിച്ചപ്പോൾ ഇസ്രായേല്യര്‍ സന്തോഷം കൊണ്ട് മതി മറന്നു പാടി “സാവൂള്‍ ആയിരങ്ങളെ കൊന്നു. ദാവീദ് പതിനായിരങ്ങളെയും.” ഇത് സാവൂളില്‍ അസൂയ ഉളവാക്കി. അവൻ കോപാകുലനായി ഇപ്രകാരം പറഞ്ഞു. “അവര്‍ ദാവീദിനു പതിനായിരങ്ങള്‍ കൊടുത്തു. എനിക്കോ ആയിരങ്ങളും. ഇനി രാജത്വമല്ലാതെ എന്താണ് അവന് കിട്ടാനുള്ളത്?” (1 സാമുവല്‍ 18:8). അന്നുമുതല്‍ സാവൂള്‍ ദാവീദിനെ സംശയദൃഷ്ടിയോടെ വീക്ഷിക്കാൻ തുടങ്ങി എന്ന് തിരുവചനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു .

ആ അസൂയയും സംശയവും നീണ്ടു
നിന്ന് പലവട്ടം വധശ്രമ ത്തിലേക്ക്
സാവൂളിനെ നയിക്കുന്നു. അവൻ ദാവീദിനെ പിന്തുടര്‍ന്ന് പറ്റുന്നിടത്തെല്ലാം വെച്ചു ഉപദ്രവിക്കാനും കൊല്ലാനും നോക്കുന്നത്
1 സാമുവല്‍ 19 മുതല്‍ 27 വരെയുള്ള അധ്യായങ്ങളില്‍ കാണാൻ കഴിയും. എന്നാല്‍ ദാവീദാകട്ടെ സാവൂളിനെ കൊല്ലാൻ തക്കവിധ ത്തില്‍ കൈയില്‍ കിട്ടിയിട്ടും പലവട്ടം അവനെതിരെ കൈ ഓ
ങ്ങുകപോലും ചെയ്യാതെ വെറുതെ വിടുന്നതും കാണുവാൻ കഴിയും. ദൈവത്തിന്‍റെ അഭിഷിക്തനെതിരെ ഞാൻ കൈ ഉയര്‍ത്തുകപോലുമില്ല എന്നതായിരുന്നു ദാവീദിന്‍റെ ഹൃദയപൂര്‍വകമായ തീരുമാനം. തന്‍റെ അസൂയയും ക്രോധവും പിന്തുടരലും സാവൂളിനെ എത്തിക്കുന്നത് ഫിലിസ്ത്യരുടെ കൈകളിലേക്കാണ്. പിടിക്കപ്പെടും എന്ന് ഉറപ്പായപ്പോൾ
ഫിലിസ്ത്യരുടെ വാളുകൊണ്ട് മരിക്കാതിരിക്കാൻ വേണ്ടി സാവൂളും പുത്രന്മാരും സ്വന്തം വാള്‍മുനകളില്‍ വീണ് ആത്മഹത്യ ചെയ്യുന്നത് 1 സാമുവല്‍ 31-ാം അധ്യായത്തില്‍ തരേഖപ്പെടുത്തിയിരിക്കുന്നു . സത്യ ത്തില്‍ സാവൂള്‍ ദാവീദിനോട് ചേർന്ന് നിന്നിരുന്നെങ്കില്‍ അല്ലെങ്കില്‍ ദാവീദിനെ തന്നോട് ചേര്‍ ത്തു നിര്‍ത്തിയിരുന്നെങ്കില്‍ ഒരിക്കലും ഇത്ര ഹതഭാഗ്യകരമായ മരണം ഉണ്ടാവുകയില്ലായിരുന്നു.

ദൈവശുശ്രൂഷകരുടെ ഇടയിൽപ്പോലും ഇത്തരത്തിലുള്ള അസൂയയുടെ വടംവലികള്‍ ഉണ്ടായെന്നിരിക്കും. സാവൂളും ദാവീദും ദൈവ ത്താല്‍ അഭിഷിക്തരായ രണ്ടു വ്യക്തികളായിരുന്നല്ലോ. ഒരാള്‍ മറ്റേ ആളെക്കാള്‍ അംഗീകരിക്കപ്പെടുന്നതും ഒരാളുടെ ശുശ്രൂഷ മറ്റേ ആളുടേതിനെക്കാള്‍ ജനപ്രീതി നേടുന്നതും ഒന്നും ചിലര്‍ക്കെങ്കിലും ഉൾക്കൊള്ളാൻ കഴിഞ്ഞുവെന്നിരിക്കില്ല. നമ്മൾ വളര്‍ത്തിക്കൊണ്ടുവന്നവരും നമുക്ക് കീഴിലുള്ളവരും നമ്മളെക്കാൾ ഉയരത്തിൽ വളര്‍ന്നുപോകുന്നത് പലര്‍ക്കും ഉൾക്കൊള്ളാൻ കഴിഞ്ഞു വെന്നുമിരിക്കില്ല. അയല്‍ക്കാരന്‍റെ ഉയര്‍ ച്ചയും അഭിവൃദ്ധിയും നമ്മെ കോപാന്ധരാക്കിയേക്കാം. തക്കസമയത്ത് തിരിച്ചറിവ് കർത്താവിനോട് കൃപ ചോദിച്ച് ഈ ദുരവസ്ഥയില്‍നിന്നും
കരകയറിയില്ലെങ്കില്‍ അതു നമ്മിൽ ദൈവം നിക്ഷേപി ച്ച ദൈവകൃപയെ സാരമായ രീതിയില്‍ ചോര്‍ത്തിക്കളയും എന്നു മാത്രമല്ല, സാവൂളിന് സംഭവിച്ചതുപോലെയുള്ള ദൗര്‍ഭാഗ്യകരമായ അ ന്ത്യത്തിലേക്ക് നമ്മെ കൊണ്ടെത്തിച്ചുവെന്നുമിരിക്കും. അതിനാല്‍ ഹൃദയങ്ങളെ പരിശോധിക്കുന്ന കര്‍ത്താവിനോട് നമുക്ക് വീണ്ടും ഇപ്രകാരം പ്രാര്‍ത്ഥിക്കാം.

“ദൈവമേ, എന്നെ പരിശോധി എന്‍റെ ഹൃദയത്തെ അറിയണമേ! എന്നെ പരീക്ഷിച്ച് എന്‍റെ വിചാരങ്ങള്‍ മനസിലാക്കണമേ! വിനാശത്തിന്‍റെ മാര്‍ഗ ത്തിലാണോ ഞാൻ ചരിക്കുന്നതെന്നു നോക്കണമേ! ശാശ്വത മാര്‍ഗ ത്തിലൂടെ എന്നെ നയിക്കണമേ” (സങ്കീര്‍ ത്തനങ്ങള്‍ 139:23-24).

Share:

Stella Benny

Stella Benny

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles