Home/Encounter/Article

ജുലാ 23, 2019 1888 0 k. J Mathew
Encounter

ലോറയുടെ അമ്മയും നമ്മുടെ പ്രാര്‍ത്ഥനകളും

പ്രാർത്ഥന എപ്പോഴും ഫലദായകമാണ്. പലപ്പോഴും നാം നമുക്കുവേണ്ടിയും നമ്മുടെ കുടുംബത്തിനുവേണ്ടിയുമാണ് പ്രാര്‍ത്ഥി
ക്കുന്നത്. എന്നാല്‍ കൂടുതല്‍ അഭിഷേകം കിട്ടിയവര്‍ മറ്റുള്ളവര്‍ക്കുവേണ്ടിയുംലോകം മുഴുവനുവേണ്ടിയും പ്രാര്‍ത്ഥിക്കാ
റുണ്ട്. എന്നാല്‍ സ്വ ന്തം ജീവൻ വിലയായി നല്‍കി പ്രാർത്ഥനയും നട ത്തിയ വ്യക്തികള്‍ വളരെ വിരളമാണ്.
അങ്ങനെയുള്ള ഒരു ബാലികയെക്കുറി ച്ച് അറിയുന്നത് നിങ്ങള്‍ക്ക് തികച്ചും കൗതുകകരമായിരിക്കും. സാധാരണ നാം കേട്ടിട്ടുള്ളത് മാതാപിതാക്കളുടെ പ്രാര്‍ത്ഥനവഴി മക്കള്‍ മാനസാന്തരപ്പെട്ട കഥക
ളാണ്. മോനിക്കാ പുണ്യവതിയൊക്കെ
നമ്മുടെ മുന്നിലുണ്ട് . എന്നാല്‍ ഇവിടെ മകള്‍, അതും വെറും പതിനാല് വയസുള്ള ഒരു കുഞ അമ്മയുടെ മാനസാന്തരത്തി
നുവേണ്ടി ജീവൻ കൊടുത്ത് പ്രാർത്ഥിച്ച വിജയിച്ച കഥയാണ്.
ഈ ബാലികയെക്കുറിച്ച് ഞാനറിയുന്നത് ഒസര്‍വതോരെ റൊമാനോ എന്ന സഭയുടെ ഔദ്യോഗിക വാരികയുടെ താളുകളില്‍നിന്നാണ്. വളരെ പ്രാധാന്യത്തോടെ
അവളുടെ വീരഗാഥ ‘A Merciful Daughter’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. അവളുടെ പേര് ലോറ എന്നാണ്. ചിലിയിലെ സാന്‍റിയാഗോ ആണ് അവളുടെ ജന്മസ്ഥലം. ചിലിയിലെ രാഷ്ട്രീയ പീഡനംമൂലം അവളുടെ കുടുംബം അര്‍ജന്‍റീനയുടെ അതിര്‍ ത്തിയിലേക്ക് പലായനം ചെയ്യേണ്ടിവന്നു. അവിടെവെച്ചു അവളുടെ പിതാവ് പെട്ടെന്ന് മരിച്ചു. നിസഹായയായ അവളുടെ അമ്മ അവിടെയുള്ള ഒരു ധനികന്‍റെ വീട്ടില്‍ ജോലിക്ക് പോകാൻ തുടങ്ങി. ദുര്‍മാര്‍ഗിയായ അയാള്‍ ഈ കുടുംബത്തെ സഹായിക്കാൻ തുടങ്ങിയത് തെറ്റായ ലക്ഷ്യത്തോടെയായിരുന്നു . അയാള്‍ ലോറയുടെയും സഹോദരിയുടെയും പഠനത്തിനുള്ള ഫീസ് നല്‍കാ
മെന്നേറ്റു. അങ്ങനെ അവരെ സലേഷ്യൻ സിസ്റ്റേഴ്സ് നടത്തുന്ന സ്കൂളില്‍ ചേര്‍ത്തു. പക്ഷേ അവരുടെ അമ്മ ഈ അധാര്‍മികനായ ധനികന്‍റെ സ്വാധീനപ്പെട്ട അശുദ്ധമായ ജീവിതത്തിന് അടിമപ്പെട്ടു .

സലേഷ്യൻ സിസ്റ്റേഴ്സ് ലോറക്ക് ആത്മീയ ഉള്‍ക്കാഴ്ചകള്‍ നല്‍കി. ക്രിസ്തീയ വിവാഹജീവിതത്തിന്‍റെ വിശുദ്ധി എന്താണെന്ന് അപ്പോൾ അവള്‍
തിരിച്ചറിഞ്ഞു . കുഞ്ഞുങ്ങൾക്ക് ഭൗതിക സുരക്ഷിതത്വം നല്‍കാനുള്ള തത്രപ്പാടില്‍ അമ്മ ആത്മാവിനെ നഷ്ടപ്പെടുത്തി വികലമായ ഒരു ജീവിതമാണല്ലോ നയിക്കുന്നത് എന്നവള്‍ വേദനയോടെ മനസിലാക്കി..

അമ്മയുടെ ആത്മാവിനെ നാശത്തില്‍നിന്ന് രക്ഷിക്കേണ്ടത് തന്‍റെ കട
മയാണെന്ന് അവള്‍ക്ക് ബോധ്യപ്പെട്ടു . അതിനുള്ള വഴിയും അവള്‍ കണ്ടെത്തി. ദിവ്യകാരുണ്യനാഥനെ മുറുകെ പിടിക്കുക. അവളുടെ ദിവ്യകാരുണ്യഭക്തി അത്ര തീക്ഷ്ണമായിരുന്നതിനാല്‍ പതിവിലും
നേരത്തെ അവളുടെ ആദ്യകുര്‍ബാനസ്വീകരണം നടത്തുവാൻ സമ്മതിച്ചു. ഈശോ ആദ്യമായി അവളുടെ ഉള്ളില്‍ വന്നപ്പോൾ അവള്‍ക്കൊരു പ്രാര്‍ത്ഥനയേ ഉണ്ടായിരുന്നുള്ളൂ: ‘ഈശോയേ, എന്‍റെ
അമ്മയുടെ ആത്മാവിന്‍റെമേല്‍ കരുണയായിരിക്കണമേ.’

അവളുടെ ജീവിതത്തെ സ്വാധീനിച്ച ഒരു സംഭവം ഉണ്ടായി. ഒരു ദിവസം അവള്‍ ദേവാലയത്തിൽ ബഹുമാനപ്പെട്ട ദൈവിക തിരുവചനം വ്യാഖ്യാനിക്കുന്നത് ശ്രവിക്കുകയായിരുന്നു . നല്ല ഇടയനെക്കുറിച്ചാണ് അച്ഛൻ പറഞ്ഞത് . നല്ല ഇടയൻ  ആടുകള്‍ക്കുവേണ്ടി തന്‍റെ ജീവൻ അർപ്പിക്കുന്നു . (യോഹന്നാ3 10:11). കേട്ടപ്പോൾ
അവളുടെ കുഞ്ഞുമനസ്സിൽ ഒരു തീരുമാനം, അതും ഉറച്ചത്, കടന്നുവന്നു. ഞാനുംഎന്‍റെ ഈശോയെപ്പോലെ ചെയ്യും. എന്‍റെ അമ്മയുടെ ആത്മാവിനെ രക്ഷിക്കുവാൻ എന്റെ ജീവിതം ഞാൻ സമര്‍പ്പിക്കും. അന്ന് മുതൽ അവളുടെ പ്രാര്‍ത്ഥന ഇപ്രകാരമായിരുന്നു: ‘ഈശോയേ, എന്‍റെ ജീവൻ അങ്ങ് എടുക്കുക, പകരം എന്‍റെ അമ്മയുടെ ആത്മാവിനെ രക്ഷിക്കുക.’ അവള്‍ പരിശുദ്ധ മാതാവിനെയും കൂട്ടുപിടിച്ചു. അമ്മയുടെ ആത്മാവിന്‍റെ കാര്യം അവള്‍ പരിശുദ്ധ മാതാവിന്‍റെ കരങ്ങളില്‍ സമര്‍പ്പിച്ചു. അവള്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചിരുന്നു:’കാർമ്മൽ മാതാവേ, എന്നെ സ്വര്‍ഗത്തിലേക്ക് നയിക്കണമേ.’

ആത്മാവിന്റെ രക്ഷക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയ്ക്ക് യേശു നിശ്ചയമായും ഉത്തരം നല്‍കും. അവളുടെ പ്രാര്‍ത്ഥന കേട്ട ദൈവംപ്രവർത്തിക്കാൻ തുടങ്ങി. ലോറയുടെ ആരോഗ്യം ക്ഷയിക്കാൻ തുടങ്ങി. അവളുടെ പ്രാര്‍ത്ഥന
സമര്‍പ്പിച്ച് രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോൾ ,അതായത് 1904 ജനുവരി 22-ന് അവള്‍ രോഗീലേപനം സ്വീകരി ച്ചു. അവള്‍ക്ക് മരിക്കുന്നതിനു മുൻപ് ഒരാഗ്രഹമുണ്ടായിരുന്നു. അവളുടെ പ്രാര്‍ത്ഥനയുടെ ലക്ഷ്യം അമ്മക്ക് വെളിപ്പെടുത്തുക. അതിനുള്ള അവസരം അവള്‍ക്ക് ലഭിച്ചു. അവള്‍ പതുക്കെ പറഞ്ഞു : അമ്മേ , ഞാൻ മരിക്കുകയാണ്. എന്‍റെ ജീവൻ അമ്മയുടെ മാനസാന്തരത്തിനുവേണ്ടിയാണ് ഞാൻ സമര്‍പ്പിച്ചത്.’ ‘അമ്മ അവൾക്ക് വാക്ക് കൊടുത്തു. ‘ഞാൻ കര്‍ത്താവിലേക്ക് തിരിയും.’ അന്ന് വൈകുന്നേരം സന്ധ്യമണി അടിച്ചനേരം അവള്‍ ക്രൂശിതരൂപം ചുംബിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു :’യേശുവേ നന്ദി, മാതാവേ നന്ദി. ഞാൻ ഇപ്പോൾ സന്തോഷത്തോടെ മരിക്കുന്നു.’ അവളുടെ ആത്മാവ് സ്വർഗത്തിലേക്ക് പറന്നുപോയി. ദൈവം അവളുടെ മഹാത്യാഗത്തെ വിലമതിച്ചു. സഭ അവളെ ധന്യ എന്ന് പ്രഖ്യാപി ച്ചു.

ഈ കുഞ്ഞിന്റെ നിഷ്കളങ്കമായ പ്രാര്‍ത്ഥന നമ്മുടെ മനഃസാക്ഷിയെ വെല്ലുവിളിക്കുന്നില്ലേ? ലോകത്തിലെ ഏറ്റവും ശക്തമായ ആയുധം നമുക്കും ഉപയോഗിക്കാം. അതിനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കാം: ജീവിക്കുന്ന യേശുവേ, അങ്ങയുടെ സാന്നിധ്യം എനിക്ക് പ്രാര്‍ത്ഥനയിലൂടെ മനസിലാക്കുവാൻ കൃപ നല്‍കണമേ. അങ്ങയുടെ സന്നിധിയില്‍ ചിലവഴിക്കുന്ന സമയം ഏറ്റവും ആഹ്ലാദകരമായ സമയമാണെന്ന് എനിക്ക് ബോധ്യം നല്‍കിയാലും.അങ്ങയുടെ പരിശുദ്ധാത്മാവിനാൽ എന്നെ രൂപപ്പെടുത്തണമേ പ്രാര്‍ത്ഥന രുചികരമാക്കി മാറ്റിയാലും.പരിശുദ്ധ അമ്മേ , വിശുദ്ധ യൗസേപ്പിതാവേ, വ്യക്തിപരമായ
പ്രാര്‍ത്ഥനയ്ക്ക് പ്രഥമസ്ഥാനം എന്‍റെ ജീവിതത്തില്‍ നൽകാൻ എനിക്കായി പ്രാര്‍ത്ഥിക്കണമേ .
ആമേൻ

Share:

k. J Mathew

k. J Mathew

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles