Home/Engage/Article

ആഗ 16, 2023 223 0 Shalom Tidings
Engage

ഇടവകയുടെ മാതൃസംസ്‌കാരം

ദൈവാലയത്തില്‍ പുതിയ വികാരിയച്ചന്‍ എത്തിയപ്പോഴാണ് മനസിലായത്, അധികം ആളുകളൊന്നും ദൈവാലയത്തില്‍ വരുന്നില്ല. ആദ്യദിവസങ്ങളില്‍ അദ്ദേഹം ഓരോ വീടുകളിലും പോയി വ്യക്തിപരമായി ആളുകളെ ക്ഷണിച്ചു. ആ ഞായറാഴ്ച ദൈവാലയത്തില്‍ ആളുകള്‍ വരുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതീക്ഷ. പക്ഷേ അധികം പേരൊന്നും വന്നില്ല.

അതിനാല്‍ അദ്ദേഹം ഒരു നോട്ടീസ് വിതരണം ചെയ്തു. “ഇടവക മരിച്ചു, സമുചിതമായ രീതിയില്‍ മൃതസംസ്കാരം നടത്തേണ്ടതുണ്ട്. വരുന്ന ഞായറാഴ്ച പത്തുമണിയോടെ സംസ്കാരശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു” ഇതായിരുന്നു നോട്ടീസിന്‍റെ ഉള്ളടക്കം. നോട്ടീസ് അതിവേഗം പ്രചരിച്ചു. എങ്ങനെയാണ് ഇടവകയുടെ സംസ്കാരം നടത്താന്‍ പോകുന്നതെന്നറിയാനുള്ള ആകാംക്ഷ എല്ലാവര്‍ക്കുംതന്നെ ഉണ്ടായി. ആ ഞായറാഴ്ച ദൈവാലയത്തില്‍ ആളുകള്‍ തിങ്ങിനിറഞ്ഞു.

ആളുകളുടെ ആകാംക്ഷയെ മുള്‍മുനയില്‍ നിര്‍ത്തുംവിധം പൂക്കള്‍കൊണ്ട് പൊതിഞ്ഞ ഒരു ശവപ്പെട്ടി അള്‍ത്താരയ്ക്കുതാഴെ വച്ചിരുന്നു. ഓരോരുത്തരായി വന്ന് അന്തിമോപചാരമര്‍പ്പിച്ചുകൊള്ളാന്‍ വൈദികന്‍ പറഞ്ഞതോടെ ആളുകള്‍ നിരനിരയായി അതിനരികിലേക്ക് നീങ്ങി. പെട്ടിയുടെ ഏറ്റവും സമീപത്തേക്ക് ഒരു സമയം ഒരാളെമാത്രമേ കടത്തിവിട്ടിരുന്നുള്ളൂ. ഉള്ളിലേക്ക് നോക്കിയ ആളുകളെല്ലാം ഒന്നും മിണ്ടാതെ അല്പം ചിന്താഭാരത്തോടെ തിരികെ നടന്നു.

ശവപ്പെട്ടിക്കുള്ളില്‍ വച്ചിരുന്നത് ഒരു കണ്ണാടിയായിരുന്നു!
“നിങ്ങള്‍ ക്രിസ്തുവിന്‍റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്” (1 കോറിന്തോസ് 12/27).

മാമോദീസ സ്വീകരിക്കാന്‍ മാത്രമല്ല, അവിടുത്തെ മണവാട്ടിയായി വ്രതം ചെയ്യാനും എന്നെ അനുഗ്രഹിച്ചവനാണ് അവിടുന്ന്.

എത്ര ഭാഗ്യമുള്ള ജന്മമാണ് ക്രിസ്ത്യാനിയുടേത്. അത് അവര്‍ തിരിച്ചറിഞ്ഞിരുന്നു എങ്കില്‍ കൃപയ്ക്കുമേല്‍ കൃപയായി തീരുമായിരുന്നു. സങ്കീര്‍ത്തനങ്ങള്‍ 34/8- “കര്‍ത്താവ് എത്ര നല്ലവനെന്ന് രുചിച്ചറിയുവിന്‍.” ഈശോ ജീവിക്കുന്ന ദൈവമാണ്. നമുക്ക് ചുറ്റും നിറഞ്ഞുനില്ക്കുന്ന ദൈവസാന്നിധ്യം അനുഭവിക്കണമെങ്കില്‍ ചോദ്യങ്ങളും പരിമിതികളും ഇല്ലാത്ത നിഷ്കളങ്കമായ വിശ്വാസം വേണം. ഈ വിശ്വാസത്തില്‍നിന്ന് നമ്മെ വേര്‍പെടുത്തുവാന്‍ പല തിന്മയുടെ ശക്തികളും പ്രവര്‍ത്തിക്കും. അപ്പോഴും വിശ്വാസം മുറുകെ പിടിച്ച് രക്തസാക്ഷികളെപ്പോലെ ക്രിസ്തുവിനെ ഏറ്റുപറയുവാന്‍ ശക്തി തരുന്നത് ദിവ്യകാരുണ്യ സ്വീകരണമാണ്. വളരെ ഒരുക്കത്തോടും ഭക്തിയോടും സ്നേഹത്തോടും ത്യാഗത്തോടുംകൂടി ഈശോയെ സ്വീകരിക്കുന്നവര്‍ക്ക് അത് വലിയ അനുഭവമായി മാറും.

ജീവിക്കുന്ന ഏകസത്യ ദൈവം യേശു മാത്രമാണ്. യേശുവിനെ സ്വന്തമാക്കിയവര്‍ സ്വര്‍ഗം സ്വന്തമാക്കി. ഈ ലോകത്തില്‍ ഏറ്റവും വലിയ ഭാഗ്യവും അതുതന്നെ. ഓരോ തിരുവോസ്തിയിലും ഈശോയുടെ തുടിക്കുന്ന ഹൃദയമാണുള്ളത്. ആ തിരുഹൃദയത്തിലെ ദാഹവും തുടിപ്പും അവിടുത്തെ മക്കള്‍ക്കുവേണ്ടിയാണ്. എന്‍റെ ജീവിതത്തില്‍ ഒരിക്കല്‍പോലും ഈശോയെ സ്വീകരിക്കാത്ത ഒരു ദിവസംപോലും ഉണ്ടാകരുതേ എന്നാണ് പ്രാര്‍ത്ഥന. ഇന്നുവരെ ഈശോ അതിന് കൃപ തരുന്നു.

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles